എന്റെ അധരങ്ങളെ
നിങ്ങളാണ്
ഏറ്റവും വലിയ
ചതിയന്മാർ....
എന്റെ ഹൃദയം തകര്ന്നു
ഞാൻ ഉള്ളിൽ തേങ്ങുമ്പോൾ
ആരെ ബോധിപ്പിക്കാനാണ്
നിങ്ങൾ ചുണ്ടുകൾ കൊണ്ട്
വികലമായ പുഞ്ചിരി
പടച്ചു വിടുന്നത്
?
ഹൃദയമേ ,
നീയെന്ന യൂദാസ്
സ്വപ്നങ്ങളെന്ന
വെറും മുപ്പതു വെള്ളിക്കാശുകൾക്ക്
എന്റെ ആത്മാവിനെ
ഒറ്റിക്കൊടുത്തുവല്ലേ
.... ?
പ്രണയ ശൂന്യമായ
ഏതോ തെരുവുകളിലെ
അഴുക്കു പിടിച്ച
ഒരു മൂലയിൽ
പ്രണയാർദ്രമായ
ഒരു നോട്ടതിനായ്
കാത്തു നില്ക്കും
എന്റെ ആത്മാവിന്റെ
നിലവിളികളെ
ഇന്നെനിക്കു
കേൾകാം......
ദൈവമേ ,
ഇനിയെനിക്കൊരല്പം
മറവി
നിദ്രയുടെ
ചഷകത്തിൽ
പകര്ന്നു തരൂ....
എന്റെയുള്ളിലെ
സങ്കടക്കടലുകളെ
കറുത്ത രാത്രിയുടെ
കരിമ്പടത്തിലൊളിപ്പിചാൽ
നാളെ നേരം പുലരുമ്പോൾ
തീര്ത്തും
നിഷ്കളങ്കരായി
ഞങ്ങള്ക്ക്
പരസ്പരം
പുഞ്ചിരിക്കാമല്ലൊ
.....